Cinemapranthan
null

ഐഎഫ്എഫ്കെയിൽ കൈയ്യടി നേടിയ ‘മ്യൂസിക്കൽ ചെയർ’ എറണാകുളത്ത് ഫെബ്രുവരി 18 നു പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഘട്ടത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു

null

രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണങ്ങൾ നേടി പ്രേക്ഷക ശ്രദ്ധ നേടിയ ‘മ്യൂസിക്കൽ ചെയർ’ എറണാകുളത്ത് ആരംഭിക്കുന്ന രണ്ടാം ഘട്ട ഐഫ് എഫ് എഫ് കെ’യിൽ ഫെബ്രുവരി 18 നു 10 മണിക്ക് പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് ആരംഭിച്ച ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഘട്ടത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

വിപിൻ ആറ്റ്‌ലി എഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’. 32 വയസ്സായ മാർട്ടിൻ എന്ന എഴുത്തുകാരനായ യുവാവ് മരണഭയത്താൽ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും , കാലിക പ്രസ്കതിയുമുള്ള വിഷയങ്ങളുമാണ് ചർച്ച ചെയ്യുന്നത്. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിപിൻ ആറ്റ്‌ലി.

മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ചിത്രം നേരത്തെ പ്രദർശനത്തിന് എത്തിയിരുന്നു. മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണ ഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം. സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രത്തിന്റെ നിർമാണം.

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക: ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നിവയാണ് ചിത്രങ്ങൾ.

cp-webdesk

null
null