Cinemapranthan
null

എന്തുകൊണ്ട് ഈ പേര് എന്ന് സിനിമ കണ്ടു കഴിയുമ്പോൾ മനസിലാകും; ‘ഈശോ’യുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാട്

കസന്‍ദ്‌സാക്കിസിന്റെ നോവലിനെയും സ്‌കോര്‍സെസെയുടെ സിനിമയെയും ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തെയു അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയമെന്നും തിരക്കഥകൃത്ത് സുനീഷ് വാരനാട് പറയുന്നു.

null

സംവിധായകൻ നാദിർഷയുടെ പുതിയ രണ്ടു ചിത്രങ്ങളുടെ പേരുകളാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. അദേഹനത്തിന്റെ ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളാണ് ഇത്. ഈ പേരുകൾ ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചില സംഘടനകളുടെ ആരോപണം.

എന്നാൽ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ‘ഈശോ’ എന്ന സിനിമയില്‍ ഇല്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് പറയുന്നു. ഈശോ എന്ന പേര് സിനിമയ്ക്ക് വന്നതെന്തെന്ന് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസിലാകൂ എന്നും, കസന്‍ദ്‌സാക്കിസിന്റെ നോവലിനെയും സ്‌കോര്‍സെസെയുടെ സിനിമയെയും ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തെയു അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയമെന്നും തിരക്കഥകൃത്ത് സുനീഷ് വാരനാട് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുനീഷ് വാരനാടിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

മനുഷ്യത്ത്വത്തിന്റെയും മതസൗഹാർദത്തിന്റെയും ഉദാത്തമാതൃകകൾ തീർത്ത് നാമെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം. ഞാൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിർഷിക്ക സംവിധാനം ചെയ്ത ‘ഈശോ’ എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണ് ഈ പോസ്റ്റ്.

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു. പിന്നെന്തുകൊണ്ടാണ് ഈ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നേ ഇപ്പോൾ പറയാൻ കഴിയൂ.

കസന്‍ദ്‌സാക്കിസിന്റെ നോവലിനെയും സ്‌കോര്‍സെസെയുടെ സിനിമയെയും ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തെയും അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം. അനൗൺസ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല. അപ്പോൾ പ്രശ്നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ?. ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂ.

ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും.

അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്‌‌ലീമോ എന്ന് നോക്കി സ്‌നേഹിക്കാനല്ല, അയല്‍ക്കാരനെ സ്‌നേഹിക്കൂ എന്നാണ് വചനം. അതുകൊണ്ട് തന്നെ ദൈവവചനത്തിന്റെ വിശാലാർഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോ? നമുക്ക് ഈ മഹാമാരിക്കാലത്ത് പരസ്പരം സ്നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ച് മഹാമാരിയെ നേരിടാനും ശ്രമിക്കാം. കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോ?

cp-webdesk

null
null