Cinemapranthan
null

സാറയ്ക്ക് വേണ്ടി സഹായം തേടി അമൃത സിങ്; സഹായിക്കില്ലെന്ന നിലപാടുമായി സെയ്ഫ് അലിഖാൻ

സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോർ‌ട്ടുകൾ പറയുന്നത്

null

ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ മകൾ സാറ അലിഖാനെ സഹായിക്കില്ലെന്ന നിലപാടുമായി സെയ്ഫ് അലിഖാൻ. സെയ്ഫിന്റെ മുൻഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ലാൽ സിങ്ങ് ചദ്ദ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഡൽഹിയിലേക്ക് കരീനയ്ക്കൊപ്പം സെയ്‌ഫും മകൻ തൈമൂറും പോയിരിക്കുകയാണ്. സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോർ‌ട്ടുകൾ പറയുന്നത്.

സാറയുടെ ആദ്യ ചിത്രമായ കേദാർനാഥിന്റെ ചിത്രീകരണ സമയത്ത് സുശാന്തുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ചേർന്ന് തായ്‌ലൻഡിലേക്ക് യാത്ര പോയിട്ടുണ്ടെന്നും സാറ എൻ സി ബിയോട് വെളിപ്പെടുത്തിയിരുന്നു. സുശാന്ത് വല്ലപ്പോഴും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും എന്നാൽ താൻ ഇത് വരെ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും സാറ എൻ സി ബിക്ക് മൊഴി നൽകി.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടന്ന എൻ.സി.ബിയുടെ ചോദ്യം ചെയ്യലിലാണ്‌ നടി സാറ അലിഖാന്റെ വെളിപ്പെടുത്തൽ. കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി നേരത്തെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ പല പ്രമുഖ നടിമാരുടെയും പേരുകൾ റിയ പുറത്ത് വിട്ടത്. സാറയ്ക്ക് പുറമെ ദീപികാ പദുക്കോണ്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബട്ട എന്നിവരെയും എൻ സി ബി ചോദ്യം ചെയ്യുകയും വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

cp-webdesk

null
null