Cinemapranthan
null

‘പല ചാനലുകളിലും എനിക്കെതിരെ ഭയങ്കരമായ മോശം പ്രചരണം ഉണ്ടായിരുന്നു’; വി ജെ നാഷ്

ക്യാമറക്ക് മുന്നിൽ നിന്നും അപ്രത്യക്ഷമായ നാഷ്‌ ആ ഇടവേളയെക്കുറിച്ച് സിനിമാപ്രാന്തനോട് സംസാരിക്കുകയാണ്

null

മലയാളികളുടെ സ്വീകരണമുറിയിൽ കിരൺ ടി വി ചെലുത്തിയ സ്വാധീനം അത്രയൊന്നും ചെറുതല്ല. കിരൺ ടി വി എന്ന ചാനലിന് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയതിൽ നിസംശയം പറയാവുന്ന ചില പേരുകളിൽ ഒന്നാണ് വി ജെ നാഷ്‌. ഓർക്കുട്ട് കാലത്തെ ആ നല്ല ഓർമ്മകളിൽ കിരൺ ടി വിയും നാഷും നിറഞ്ഞു നിൽപ്പുണ്ട്. ടെലിവിഷൻ എന്നാൽ നാഷ്‌ ആയിരുന്നു. ചാനലുകളും അവതാരകരും സോഷ്യൽ മീഡിയകളും മാറി വന്നു. പക്ഷേ നാഷിനെ മലയാളികൾ മറന്നിട്ടില്ല. ക്യാമറക്ക് മുന്നിൽ നിന്നും അപ്രത്യക്ഷമായ നാഷ്‌ ആ ഇടവേളയെക്കുറിച്ച് സിനിമാപ്രാന്തനോട് സംസാരിക്കുകയാണ്.

‘ഞാൻ ഇവിടെ തന്നെയുണ്ട്.. എല്ലാം കാണുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് സഹായങ്ങൾ ചെയ്തു, അതൊക്കെ പണിയായി തിരികെ കിട്ടി.’ സൗഹൃദത്തിന് ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്നയാളാണ് ഞാൻ. പക്ഷേ, ആ മുൻഗണനയും മൂല്യവും നൽകുന്നത് ചില സമയങ്ങളിൽ തെറ്റാണ്.’ വി ജെ നാഷ്‌ പറയുന്നു. സിനിമാപ്രാന്തന് നൽകിയ അഭിമുഖത്തിലാണ് ടെലിവിഷൻ രംഗത്തേക്ക് വന്നതിനെക്കുറിച്ചും നിലപാടുകളെക്കുറിച്ചും നാഷ്‌ സംസാരിച്ചത്.

ഒരുപാട് സൗഹൃദ ബന്ധങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും, എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ആ സൗഹൃദങ്ങൾ ഒന്നും താൻ ഉപയോഗിക്കില്ലെന്നും നാഷ് പറഞ്ഞു. പല ചാനലുകളിലും തനിക്കെതിരെ ഭയങ്കരമായ മോശം പ്രചരണം ഉണ്ടായിരുന്നുവെന്നും, ഓർക്കുട്ടിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ള പേജ് തന്റെയായിരുന്നെന്നും നാഷ്‌ പറഞ്ഞു.

‘സിനിമ കണ്ടാസ്വദിക്കാനും അഭിപ്രായം പറയാനും കഴിയുന്ന ഒരാളാണ്, എന്നാൽ സംവിധാനം പോലെയുള്ള അതിന്റെ സാങ്കേതിക തലങ്ങളിലേക്ക് കടക്കാൻ എനിക്ക് കഴിയില്ല. അഭിനയിക്കാൻ താല്പര്യമുണ്ട് എന്നാൽ ഗുണ്ടാ വേഷം ചെയ്യാൻ താല്പര്യമില്ല. കാരണം അധികവും ചെയ്തിട്ടുള്ള വേഷം അതായിരുന്നു. ആൾക്കാർ തിരിച്ചറിയുന്നതും അടുത്ത് വരുന്നതും, സ്നേഹിക്കുന്നതും ഞാൻ ഇഷ്ടപെടുന്നു.’ നാഷ്‌ കൂട്ടിച്ചേർത്തു.

ടിക്‌ടോക് നിർത്തിയത് നന്നായെന്ന് പറഞ്ഞ നാഷ്‌ ട്രെൻഡ് മാറ്റുന്നതിൽ വലിയൊരു പങ്ക് സിനിമ പ്രാന്തനുണ്ട് എന്നും വ്യക്തമാക്കി.

cp-webdesk

null
null