Cinemapranthan
null

‘ക്യാരവാനിലെ എസിയിലിരുന്നു കൊണ്ട് നടത്തുന്ന വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസം അല്ല ഫെഫ്കയുടേത്’; ബി ഉണ്ണികൃഷ്ണൻ

അടുത്ത മെയ് ദിനത്തിന് മുൻപ് സിനിമ മേഖലയിലെ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തും

null

അടുത്ത മെയ് ദിനത്തിന് മുൻപ് സിനിമ മേഖലയിലെ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക ക്യാമറ അസിസ്റ്റൻസ് ആൻഡ് ടെക്നീഷ്യൻസ് യൂണിയന്റെ ഉത്ഘാടനത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഫ്കയുടെ സ്ത്രീവാദ നിലപാട് ക്യാരവാനിലെ എസിയിലിരുന്നു കൊണ്ട് വരേണ്യവാദം പറച്ചിലല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

“അടുത്ത മെയ് ദിനത്തിന് മുൻപ് മലയാള സിനിമയിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകും, ഔട്ട്ഡോർ യൂണിറ്റുകളുമുണ്ടാകും സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഫെഫ്ക വനിതകൾക്ക് മെമ്പർഷിപ്പുകൾ നൽകും. കൂടാതെ ഒരു ക്യംപെയ്ൻ നടത്തി അവരെ പരിശീലിപ്പിച്ചുകൊണ്ട് അവർക്കിതുവരെ പരിചിതമല്ലാത്ത തൊഴിൽ മേഖല ഞങ്ങൾ തുറന്നിടുകയാണ്.

ഫെഫ്കയുടെ സ്ത്രീവാദ നിലപാട് ക്യാരവാനിലെ എസിയിലിരുന്നുകൊണ്ട് വരേണ്യവാദം പറച്ചിലല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. ഏറ്റവും താഴെത്തട്ടിൽ അടിസ്ഥാന വർഗത്തിൽ സ്ത്രീ പ്രാധിനിധ്യം ഒഴിവാക്കിക്കൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. അല്ലാതെ വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്. തൊഴിലാളിവർഗ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവർത്തനമാണ് ഫെഫ്കയുടേത് എന്ന് ഊന്നി പറയുകയാണ്.’ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. .വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

cp-webdesk

null
null