ചെറുപ്പം മുതൽ കാടുകളുമായി അടുത്ത് വളർന്ന ഒരാൾ, പിന്നീട് രാജ്യത്തിന്റെ പ്രധാന തലവേദനയായി മാറി.ചന്ദനക്കടത്ത്, ആനകളെ വേട്ടയാടൽ, പൊലീസുകാർക്കും കാടിനകത്തെ ഉദ്യോഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങൾ… വീരപ്പന്റെ ക്രൂരതകളുടെ പട്ടികയ്ക്ക് ഒരു കുറവുമില്ല. അത്രയ്ക്ക് അതിക്രമങ്ങൾ നടത്തിയവനായിരുന്നു വീരപ്പൻ.
മേട്ടൂരിൽ വെറും മരം വെട്ടുകാരനായി ആരംഭിച്ച വീരപ്പന്റെ ജീവിതം പിന്നീട് മാറിമറിയുകയായിരുന്നു.
നൂറിലേറെ മനുഷ്യരെ കൊന്നതായും, കോടിക്കണക്കിന് മൂല്യമുള്ള ചന്ദനം കടത്തിയതായും രേഖകൾ പറയുന്നുണ്ട് അത് ഞെട്ടിക്കുന്ന ഒന്ന് തന്നെയല്ലേ..അതുപോലെ തന്നെ, പല പ്രശസ്തരെ കിഡ്നാപ്പ് ചെയ്ത കേസുകൾക്കു പിന്നിലും ഇയാളായിരുന്നു.

പോലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും മുന്നിൽ വലിയൊരു വെല്ലുവിളിയായി മാറിയിരുന്നു ഈ വീരപ്പൻ. ഏതാനും തവണ പിടിയിലാകാനുള്ള അവസരം വരുമ്പോഴും, അതിന്റെ തൊട്ടുമുന്നിൽ നിന്നാണ് വീരപ്പൻ മുങ്ങിയത്.
വീരപ്പനെ പിടികൂടുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നടത്തിയ ഒരു പ്രധാന രഹസ്യ ദൗത്യമായിരുന്നു ‘ഓപ്പറേഷൻ കൊക്കൂൺ’. വീരപ്പനും സംഘവും നടത്തിയ കുറ്റകൃത്യങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായ പ്രതികരണമായിരുന്നു ഈ ഓപ്പറേഷൻ. സർക്കാർ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഉന്നതർ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തതുൾപ്പെടെയാണിത്.

വീരപ്പന്റെ ഭീകരഭരണം അവസാനിപ്പിക്കാൻ, വീരപ്പൻ പ്രവർത്തിച്ചിരുന്ന വനപ്രദേശങ്ങളിൽ എസ്‌ടിഎഫ് സ്‌പെഷ്യൽ ഫോഴ്‌സും കമാൻഡോകളും ഉൾപ്പെടെ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
2004 ഒക്ടോബർ 18 ന്, ‘ഓപ്പറേഷൻ കൊക്കൂൺ’ എന്ന എസ്ടിഎഫ് ഓപ്പറേഷനിൽ ബാലിസ്റ്റിക് ട്രോമയിലൂടെ വീരപ്പൻ മരിച്ചു.
“വീരപ്പന്റെ കഥ ക്രൂരതയുടെ മാത്രമല്ല… മറിച്ച്, നിയമം ഒളിച്ചോട്ടക്കാരനെ പിടികൂടാൻ എത്രമാത്രം പരിശ്രമിക്കേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്ന ഒരു ചരിത്രം കൂടിയാണ്.”
വീരപ്പൻ മരിച്ചതോടെ ഒരു കാട്ടുപക്ഷിയെ പോലെ ജീവിച്ച ഒരാളുടെ കഥ അവസാനിക്കുമ്പോഴും, അയ്യാളെ ഈ വഴിയിലേക്ക് തള്ളിയിട്ടത് എന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?കാരണം എന്താണെന്നാണ് നിങ്ങൾക്ക് തോന്നുന്നത് എന്ന് കൂടി കമന്റിൽ അറിയിക്കൂ.









