ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ആയിരുന്ന താരമാണ് മൈക്ക് മോഹൻ അല്ലെങ്കിൽ കോകില മോഹൻ. 80s ലെ തമിഴ് സിനിമയിൽ ഒഴിച്ച്ചുകൂടാൻ പറ്റാത്ത പേരുകളിലൊന്ന്.1977 ലെ കോകില എന്ന ആദ്യ ചിത്രത്തിന് ശേഷമാണ് മോഹൻ “കോകില മോഹൻ” എന്നും അറിയപ്പെടുന്നത്, മൈക്രോഫോണുകൾ ഉപയോഗിച്ച് ഗായകരെ അവതരിപ്പിച്ചുകൊണ്ട് നിരവധി വേഷങ്ങളിൽ അഭിനയിച്ചത് കൊണ്ടും മൈക്ക് മോഹനെന്നും അറിയപ്പെട്ടു .1982 ൽ, പയനങ്ങൾ മുടിവത്തില്ലൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു

കന്നഡ ചിത്രമായ കോകിലയ്ക്ക് ശേഷം , മദാലസ (1978) എന്ന മലയാള ചിത്രത്തിൽ മോഹൻ അഭിനയിച്ചു. കൂടാതെ, മലയാള സിനിമയുടെ വിജയത്തിന് തൊട്ടുപിന്നാലെ, ബാപ്പുവിന്റെ തൂർപ്പു വെല്ലെ റൈലു (1979) എന്ന തെലുങ്ക് ചിത്രത്തിൽ മോഹൻ ഒപ്പുവച്ചു. ഇത് തമിഴ് ചിത്രമായ കിഴക്കേ പോഗും റൈലിന്റെ റീമേക്കായിരുന്നു . തുടർന്ന്, മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മൂടു പാനി (1980) എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു .തമിഴ് ബോക്സ് ഓഫീസിൽ ഇത് നല്ല കളക്ഷൻ നേടി. ശേഷം മോഹൻ സൂപ്പർ സ്റ്റാർ പദവിവിയിലേക്കുയർന്നു അതിനുശേഷം സംവിധായകൻ മഹേന്ദ്രൻ സംവിധാനം ചെയ്ത നെഞ്ചത്തൈ കിള്ളാതെ (1980) എന്ന ചിത്രം കൂടെ ആയപ്പോൾ താരപദവി ഊട്ടിയുറപ്പിച്ചു . ആ ചിത്രം ഒരു വർഷം പ്രദർശിപ്പിചിരുന്നു , മികച്ച തമിഴ് ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടി. ശേഷം പയണങ്ങൾ മുടിവത്തില്ലൈ (1982) എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. എന്നാൽ മണിരത്നം സംവിധാനം ചെയ്ത മൗനരാഗം (1986) എന്ന നിരൂപക പ്രശംസ നേടിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രത്തിലെ കഥാപാത്രതമാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായ് കണക്കാക്കപ്പെടുന്നത്. അതിനു ശേഷം വേണ്ടവിധത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധിക്കപ്പട്ടില്ല പതിയെ അദ്ദേഹത്തിന്റെ താരമൂല്യവും കുറഞ്ഞു

1999-ൽ പുറത്തിറങ്ങിയ അൻബുള്ള കാതലുക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചതിനു പുറമേ, നിർമ്മാണം, സംവിധാനം എന്നിവയിലൂടെയും അദ്ദേഹം തിരിച്ചുവരവിന് കഠിനമായി ശ്രമിച്ചു . നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ദൗർഭാഗ്യം തുടർന്നു, ആ ചിത്രവും ബോക്സോഫീസിൽ തകർന്നടിഞ്ഞു. അഭിനയിക്കാത്തപ്പോൾ, അച്ചം മദം നാനം , സെൽവങ്ങൾ , ഹാസിയാരാമായണം , ബൃന്ദാവനം തുടങ്ങിയ ടെലിവിഷൻ സീരിയലുകൾ നിർമ്മിക്കുന്ന തിരക്കിലാണെന്ന് മോഹൻ പറഞ്ഞു .

2006-ൽ കെ. ഭാഗ്യരാജ് അവതരിപ്പിച്ച ‘ഉനക്കും എനക്കും’ എന്ന ചിത്രത്തിൽ ജയം രവിയുടെ അച്ഛന്റെ വേഷം ചെയ്യാൻ അദ്ദേഹദി വിളിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു . 2008-ൽ പുറത്തിറങ്ങിയ സുട്ട പഴത്തിൽ 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻ വീണ്ടും നായകനായി. കുറഞ്ഞ ബജറ്റ് ചിത്രമായ ഈ ചിത്രം നിർമ്മാതാവിനും വിതരണക്കാർക്കും ചെറിയ ലാഭം കിട്ടിയിരുന്നു. കന്നഡ

മോഹന്റെ ‘സിവിക് സിനിമ’ ഇതിനകം തന്നെ പൃഥ്വിരാജ് – ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച തലപ്പാവ് (2008) നിർമ്മിച്ചിട്ടുണ്ട്. ജനപ്രിയ നടൻ മധുപാലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത് . 13 വർഷത്തിനുശേഷം ഹര (2024) എന്ന ആക്ഷൻ ഡ്രാമയിലൂടെ അദ്ദേഹം തമിഴ് സിനിമയിലേക്ക് തിരിച്ചുവന്നു .വിജയ്‌ക്കൊപ്പം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (2024) എന്ന ചിത്രത്തിലും മോഹൻ അഭിനയിച്ചു , പ്രധാന പ്രതിനായകന്റെ വേഷത്തിന് പ്രശംസ നേടി






