1965 ലെ മികച്ച ചിത്രത്തിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് ചെമ്മീൻ.
” മദ്രാസി ” എന്ന് വിളിച്ച് കളിയാക്കിയിരുന്ന ഉത്തരേന്ത്യക്കാർക്ക് ദക്ഷിണേന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ “മലയാളം ” എന്നൊരു ഭാഷയുണ്ടെന്നും അറിയുന്നത് ചെമ്മീൻ ദേശീയ പത്രങ്ങളുടെ തലക്കെട്ടിൽ സ്ഥാനം പിടിച്ചതോടെയാണ്.

“കണ്മണി ബാബു ” എന്ന് പിന്നീടറിയപ്പെട്ട ഇസ്മയിൽ ബാബു സേട്ടാണ് വെറും ഇരുപതാമത്തെ വയസ്സിൽ പ്രസിഡന്റിന്റെ കയ്യിൽ നിന്നും സുവർണ്ണകമലം നേരിട്ടു വാങ്ങാൻ കഴിഞ്ഞ ഇന്ത്യയിലെ ഒരേയൊരു നിർമ്മാതാവ് നിത്യഹരിത കൾട്ട് ക്ലാസിക് ചിത്രമായ ചെമ്മീന്റെ നിർമ്മാതാവായിരുന്നു ശ്രീ ബാബു ഇസ്മയിൽ സെയ്ത്. കൊച്ചിയിൽ ‘കവിത തിയേറ്റർ നിർമ്മിച്ചതും’ അദ്ദേഹമാണ്.

അദ്ദേഹം ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അവിചാരിതമായി ഒരു മസ്താംങ് കാറ് കാണുകയും അതിനോട് ഇഷ്ട്ടം തോന്നുകയുമായുണ്ടായി. കാറിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഡൽഹിയിൽ അമേരിക്കൻ കോൺസുലേറ്റിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു മസ്താംങ് എന്ന് മനസിലായി. ശേഷം അത് വാങ്ങിക്കാനുള്ള നിയമവശങ്ങൾ നോക്കുകയും ശേഷം ടെൻഡർ മുഖേന ഇന്ത്യൻ ഗവൺമെന്റ് സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനിൽ (എസ്‌ടിസി) നിന്ന് ബാബു സെയ്ത് അത് സ്വന്തമാക്കുകയും ചെയ്തു. ചെമ്മീൻ റിലീസിന് തൊട്ടുമുമ്പ് ആയിരുന്നു അദ്ദേഹം അത് സ്വന്തമാക്കിയത്. കാർ വാങ്ങിച്ചതിനു ശേഷം ഫിലിം വർക്കിനായി മൈലുകൾ അകലെയായിരുന്ന മദ്രാസിലേക്ക് കാർ ഓടിച്ചുപോവുകയായിരുന്നു.

കുറച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ സിനിമകൾ നന്നായി പോയില്ല, തുടർന്ന് ബിസിനസ്സ് തകർന്നു. ബാബു സെയ്തിനെ അനുസ്മരിച്ച് ജോൺ പോൾ സഫാരി ടിവിയിൽ ഒരു ആകസ്മിക എപ്പിസോഡ് ചെയ്തിരുന്നു . 90 കളുടെ അവസാനത്തിൽ കൊച്ചിയിൽ താമസിക്കുന്ന ഒരു നസ്സറുദ്ദീനു മുസ്താങ് വിൽക്കുകയായിരുന്നു. ആ സമയത്തും അത് വളരെ കുറഞ്ഞ മൈലേജ് കാറായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം അത് ഹൈദരാബാദിന് വിറ്റു. ഇപ്പോൾ അതിന്റെ പൂർണ്ണ പ്രതാപത്തിലും അഭിമാനത്തിലും ഈ അമേരിക്കൻ സുന്ദരി ബാംഗ്ലൂരിലെ ഡോ. രവി പ്രകാശ് കളക്ഷനിലാണ്. കെആർഇ 2068






